Saturday, January 21, 2012

ബ്രിട്ടനില്‍ രണ്ടു മില്ല്യണ്‍ സിംഗിള്‍ പേരന്‍റ് കുടുംബങ്ങള്‍

ബ്രിട്ടനില്‍ രണ്ടു മില്ല്യണ്‍ സിംഗിള്‍ പേരന്‍റ് കുടുംബങ്ങള്‍, നാഷണല്‍ സ്റ്റാറ്റിറ്റിക്സ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം നാലില്‍ ഒന്നിലതികം കുടുംബങ്ങള്‍ അഥവാ 26% സിംഗിള്‍ പേരന്‍റ് കുടുംബങ്ങളാണ് ഭൂരിപക്ഷവും അമ്മമാരാണ്
ഏറ്റവും പുതിയ കണക്ക് പ്രകാരം ഒറ്റപേരന്‍റ് കുടുംബങ്ങളുടെ എണ്ണം 2001-ല്‍ 1745000 ആയിരുന്നത് കഴിഞ്ഞ വര്ഷം 1958000 ആയി, ഇതേ കാലയളവില്‍ തന്നെ കൊഹാബിറ്റിങ് ദമ്പതികളുടെ എണ്ണം 2.1 മില്ല്യനില്‍ നിന്നു 2.9 മില്ല്യനായി വര്‍ധിച്ചിട്ടുണ്ട് വിവാഹിത  ദമ്പതികളുടെ എണ്ണം 12.3 മില്ല്യനില്‍ നിന്നു 12 മില്ല്യനായി കുറയുകയും ചെയ്തു
ഒറ്റപേരന്‍റ്സില്‍ 92% അമ്മമാരാണ്, കൊഹാബിറ്റേഷന്‍ വര്‍ധിച്ചത് ബന്ധങ്ങള്‍ ശിശിലമാകുന്നതിനും ഒറ്റപേരന്‍റ് കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനും കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു .ബന്ധങ്ങള്‍ ഉപേഷി ക്കുന്നതിനുള്ള പ്രവണത  കൊഹാബിറ്റിങ് ദമ്പതികളില്‍ വിവാഹ ജീവിതം നയിക്കുന്ന ദമ്പതികളെക്കാള്‍ മൂന്നിരട്ടിയാണെന്ന് പഠനങ്ങള്‍ പറയുന്നു.
ഒറ്റപേരന്‍റ് കുടുംബങ്ങളുടെ എണ്ണത്തില്‍ മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളെക്കല്‍ മുന്നില്‍ നില്ക്കുന്നത് ബ്രിട്ടനാണ്. പിതാവിന്‍റെ സ്നേഹപരിളാനകള്‍ ലഭികാത്ത ഒറ്റപേരന്‍റ് കുടുംബങ്ങളിലെ കുട്ടികള്‍ അനാരോഗ്യവാന്മാരും മയക്കു മരുന്ന് ഉപയോഗം തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളിലേയ്ക്കും തിരിയുന്ന പ്രവണതയുമുണ്ട് 
114000 സ്വവര്‍ഗ ദമ്പതികളില്‍ 8000 പേര്‍ക്കു കുട്ടികളുണ്ട് ഇവരില്‍ 54000 പേര് മാത്രമാണ് നിയമപരമായി ബന്ധം ഉറപ്പിച്ചിട്ടുള്ളത്. വൈവാഹിക ബന്ധത്തില്‍ അതിഷ്ടിതമായതമായ  കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം 68 ശതമാനത്തില്‍ നിന്നു 62 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്
ആളുകള്‍ വിവാഹത്തില്‍ അതിഷ്ടിതമായ കുടുംബം നിഷേധിക്കുകയും കൊഹാബിറ്റേഷന്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിലൂടെ ഒറ്റപേരന്‍റ്  കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ വര്‍ധിച്ചെന്നു ഫാമിലി ലൈഫ് ഗവേഷകന്‍ ജില്‍ കീര്‍ബി പറയുന്നു വൈവാഹിക ജീവിതം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ ഗവന്‍മെന്‍റിന്റെ ഭാഗത്ത് നിന്നു ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു      

No comments:

Post a Comment